പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ 70 ശതമാനം പോളിങ്. ആറു മണിയോടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. ഭേദപ്പെട്ട പോളിങ് ഇരുമുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്.

2016ലെ തെരഞ്ഞെടുപ്പില്‍ 77 ശതമാനമായിരുന്നു പോളിങ്. കാര്യമായ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അതേസമയം ഇരുമുന്നണികളും നേരത്തെ വന്‍ പ്രചാരണമായിരുന്നു മണ്ഡലത്തില്‍ നടത്തിയിരുന്നത്. എല്‍.ഡി.എഫിനു വേണ്ടി മാണി സി കാപ്പനും യു.ഡി.എഫിനു വേണ്ടി ജോസ് ടോമുമാണ് മത്സരരംഗത്തുള്ളത്.