2008ല്‍ അല്‍അക്‌സ സര്‍വകലാശാലയില്‍ നിന്ന് മീഡിയയില്‍ ബിരുദം നേടിയ ആബിദ് സകോട്ട് ഗസയിലെ ജനങ്ങളുടെ കയ്‌പേറിയ യാഥാര്‍ഥ്യം ദൈനംദിന അടിസ്ഥാനത്തില്‍ രേഖപ്പെടുത്തുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2018ലെ ഐ.സി.ആര്‍.സി ഫോട്ടോഗ്രഫി മത്സരത്തില്‍ പ്രൈസ് നേടിയ ആബിദിന് ദാരിദ്ര്യവും അടച്ചുപൂട്ടലും തകര്‍ത്ത പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞ ഒരുകഥ തന്നെ പറയാനുണ്ട്. അവയത്രയും ചിത്രങ്ങളായി നമുക്ക് മുമ്പിലേക്ക് തുറന്നുവയ്ക്കുകയാണ് ആബിദ് എന്ന ഫലസ്തീന്‍ തെരുവിലെ ഫോട്ടോഗ്രാഫര്‍.

ഗസയ്ക്കും ഈജിപ്തിനുമിടയിലുള്ള റാഫ ക്രോസിംഗില്‍ വെച്ചാണ് മിക്ക ഫോട്ടോകളും എടുത്തിട്ടുള്ളത്. ഗസയിലുള്ളവര്‍ക്ക് പുറം ലോകത്തേക്ക് പ്രവേശിക്കാനുള്ള ഏക കവാടമാണിത്. ഗാസയിലെ ചെറുപ്പക്കാരുടെ ജീവിതം മനസ്സിലാക്കാന്‍ ആബിദിന്റെ ചിത്രങ്ങള്‍ ഏറെ ഉപകാരപ്പെടുമെന്നത് തീര്‍ച്ച.

ഒരു ദശാബ്ദത്തിലേറെയായി ഗസ ഭീതിയുടെ മുനയിലാണു ജീവിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും തളര്‍ന്ന ഫലസ്തീന്‍ ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് അതിവിദൂരായ ഭാവിയില്‍ പോലും സാധ്യമാകില്ല. അത്രമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കുള്ളിലാണ് അവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇവിടെ യൂണിവേഴ്‌സിറ്റി ബിരുദധാരികളില്‍ എഴുപത് ശതമാനവും തൊഴിലില്ലാത്തവരാണെന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്.

ആബിദ് സകോട്ട് പകര്‍ത്തിയ ചിത്രങ്ങള്‍…..

ഫലസ്തീന്‍ യുവാവ് തന്റെ വീട്ടില്‍ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞുകൂടുകയാണ് ഓരോ നാളുകളും. സ്വദേശത്ത് ജോലിയില്ലാതെ എത്രനാള്‍ കഴിയാനാകും. അതുകൊണ്ടുതന്നെ രാജ്യത്തിനു പുറത്ത് തൊഴിലവസരങ്ങള്‍ തേടുകയാണിവര്‍, ഖാന്‍യൂനിസ് നഗരത്തിലെ ഒരു വീട്ടില്‍നിന്ന്..
ഏറ്റവും ദരിദ്ര പ്രദേശങ്ങളിലൊന്നായ ഖാന്‍ യൂനിസില്‍ ശൈത്യകാലം ചെലവഴിക്കുന്ന യുവാക്കള്‍
ഒറ്റദിവസം പോലും വയറു നിറയാത്ത ഇവര്‍ തൊഴിലവസരങ്ങളുടെ അഭാവത്തില്‍ നാടുവിടുകയാണ്.,സാമ്പത്തിക അവസരങ്ങളുടെ അഭാവത്തില്‍, യുവ ഗസാനുകള്‍ വിദേശയാത്രയില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു
അതിര്‍ത്തി തുറക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചെറുപ്പക്കാര്‍
അതിര്‍ത്തി അടയ്ക്കുന്നതിന് മുമ്പായി യാവാവിന്റെ ഭാവപ്രകടനം
റാഫ ക്രോസിംഗ് കടക്കാനായി അതിര്‍ത്തി തുറക്കാന്‍ കാത്തിരിക്കുന്നവര്‍
ഈജിപ്ഷ്യന്‍ ഭാഗത്തേക്ക് കടക്കുന്ന ഫലസ്തീനികള്‍ തങ്ങളുടെ സാധനങ്ങള്‍ തിരയുന്നു
ക്രോസിംഗുകള്‍ തുറക്കുന്നതിനായി കാത്തിരിക്കുമ്പോള്‍ ഈജിപ്തും ഗാസാ സ്ട്രിപ്പും തമ്മിലുള്ള രേഖ അടയാളപ്പെടുത്തുന്ന വേലിയിലൂടെ ഒരു ഫലസ്തീന്‍ യുവാവ് നോക്കുന്നു
പുറത്തിറങ്ങാമെന്ന പ്രതീക്ഷയില്‍ ആളുകള്‍ പാസ്‌പോര്‍ട്ട് കാണിക്കുന്നു
ഗാസയിലെ യുവാക്കള്‍ക്കിടയില്‍ ഒറ്റപ്പെടലിന്റെയും നിരാശയുടെയും വികാരങ്ങള്‍ നിലനില്‍ക്കുന്നു